Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Novak Djokovic

വിംബിള്‍ഡണ്‍: സിന്നര്‍ x ജോക്കോ സൂപ്പര്‍ പോരാട്ടം

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് സെമിയില്‍ സൂപ്പര്‍ പോരാട്ടം. ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചുമായി സെമിയില്‍ കൊമ്പുകോര്‍ക്കും.

ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവും ബ്രിട്ടന്‍റെ ആര്‍തര്‍ ഫെറിയും തമ്മിലാണ് ആദ്യ സെമി പോരാട്ടം.

25 വര്‍ഷത്തിനിടെ വിംബിള്‍ഡണ്‍ സെമിയില്‍ എത്തുന്ന ആദ്യ വൈല്‍ഡ് കാര്‍ഡ് താരമാണ് ഫെറി.

വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ കൊക്കൊ ഗൗഫിനെ സെമിയില്‍ കീഴടക്കി ചെക്കിന്‍റെ കരോലിന മുച്ചോവ ഫൈനലില്‍ പ്രവേശിച്ചു.

Sports

ഓസ്ട്രേലിയൻ ഓപ്പണ്‍; പോരാട്ടം കടുക്കുന്നു

മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ പോരാട്ടം കടുക്കുന്നു. പുരുഷ സിംഗിൾസിൽ നിലവിലെ ചാന്പ്യൻ യാനിക് സിന്നർ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷം തിരിച്ചടിച്ച് മൂന്നാം റൗണ്ടിൽ വിജയം നേടിയപ്പോൾ വനിതാ രണ്ടാം നന്പർ താരം ഇഗ ഷ്യാങ്ടെക് കടുത്ത പോരാട്ടത്തിൽ അന്ന കലിൻസ്ക്യായയെ വീഴ്ത്തി. നവോമി ഒസാക്ക പരിക്കിനെത്തുടർന്ന് പിന്മാറിയ ദിനം നൊവാക് ജോക്കോവിച്ച് മറ്റൊരു ചരിത്രം പേരിൽ കുറിച്ചു.

കനത്ത ചൂടിനെത്തുടന്ന് യാനിക് സിന്നർ- എലിയറ്റ് പോരാട്ടം പത്ത് മിനിറ്റ് നിർത്തിവയ്ക്കാൻ അന്പയർ ഫെർഗ്യൂസ് മുർഫി തീരുമാനിച്ചു.

കടുപ്പമേറിയ മത്സരം

മൂന്നാം റൗണ്ടിൽ പ്രമുഖ താരങ്ങൾ വെല്ലുവിളി നേരിട്ടു. എലിയോറ്റ് സ്പിസിരിയെ നാല് സെറ്റ് പോരാട്ടത്തിലാണ് സിന്നർ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് സ്വന്തമാക്കി എലിയോറ്റ് സിന്നറിനെ ഞെട്ടിച്ചു. തിരിച്ചടിച്ചാണ് സിന്നർ പ്രീക്വാർട്ടർ പ്രവേശനം സാധ്യമാക്കിയത്. സ്കോർ: 4-6, 6-3, 6-4, 6-4.

അഞ്ചാം നന്പർ താരം ലോറൻസോ മുസെറ്റി അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലൂടെ തോമസ് മച്ചാക്കിനെ പരാജയപ്പെടുത്തി. സ്കോർ: 5-7, 6-4, 6-2, 5-7, 6-2.

ബെൻ ഷെൽട്ടണ്‍ മുപ്പതാം സീഡ് വാലന്‍റിൻ വാച്ചറോറ്റിനെ 6-4, 6-4, 7-6 സ്കോറിന് പരാജയപ്പെടുത്തിയപ്പോൾ ടെയ്‌ലർ ഫ്രിസ് 7-6, 2-6, 6-4, 6-4 സ്കോറിന് സ്റ്റാൻ വാവ്റിങ്കിനെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

ജോക്കോവിച്ച് @ 400:

25-ാം ഗ്രൻസ്‌ലാം കിരീടം സ്വപ്നം കാണുന്ന ജോക്കോവിച്ച് മെൽബണിലെ തന്‍റെ 102-ാം മത്സരവിജയത്തോടെ നാലാം റൗണ്ടിൽ പ്രവേശിച്ചു. ഗ്രാൻസ്‌ലാമുകളിൽ 400 വിജയങ്ങൾ നേടിയ ആദ്യ താരമെന്ന റിക്കാർഡും ജോക്കോ സ്വന്തമാക്കി. മൂന്നാം റൗണ്ട് മത്സരം 6-3, 6-4, 7-6 സ്കോറിനാണ് ജോക്കോ ജയിച്ചത്.

ഇഗ കഷ്ടപ്പെട്ടു

വനിതാ പ്രീക്വാർട്ടർ പ്രവേശന യോഗ്യതാ പോരാട്ടത്തിൽ ലോക രണ്ടാം നന്പർ താരം ഇഗ ഷ്യാങ്ടെക്കിനെ എതിരാളി അന്ന കലിൻസ്ക്യായ ഞെട്ടിച്ചു. ആദ്യസെറ്റ് അനായാസം ഇഗ നേടി. എന്നാൽ, രണ്ടാം സെറ്റിൽ ഇഗയുടെ ചുവട് പതറി. 1-6ന് അന്ന സെറ്റ് സ്വന്തമാക്കിയതോടെ ത്രില്ലർ പോരാട്ടമായി മാറി. ഒടുവിൽ 6-1, 1-6, 6-1 സ്കോറിന് ഇഗ ജയം സ്വന്തമാക്കി.

അമാൻണ്ടാ അനിസിമോവ 6-1, 6-4 സ്കോറിന് പെയ്റ്റണ്‍ സ്റ്റീർനസിനെയും എലീന റെയ്ബിക്കാന 6-2, 6-3 സ്കോറിന് തെരേസ വാലന്‍റോവയെയും പരാജയപ്പെടുത്തി. ജസീക്ക പെഗ്വല 6-3, 6-2ന് ഒക്സാന സെലഘമെറ്റേവയെ വീഴ്ത്തിയപ്പോൾ നിലവിലെ ചാന്പ്യൻ മാഡിസണ്‍ കീസ് 6-3, 6-3 സ്കോറിന് കരോളിന ഫ്ലിസ്കോവയെ മറികടന്ന് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

നവോമി പിന്മാറി

രണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പണ്‍ ചാന്പ്യനായ നവോമി പരിക്കിനെ തുടർന്ന് മൂന്നാം റൗണ്ട് മത്സരത്തിന് മുന്പായി പിന്മാറുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മൂന്നാം റൗണ്ടിൽ ഓസ്ട്രേലിയയുടെ മാഡിസണ്‍ ഇംഗ്ലിസായിരുന്നു ജാപ്പനീസ് താരത്തിന്‍റെ എതിരാളി. ഇതോടെ 2022ൽ ആഷ്‌ലി ബാർട്ടിക്കിന് ശേഷം ഓസ്ട്രേലിയൻ ഓപ്പണ്‍ 16-ാം റൗണ്ടിൽ പ്രവേശിക്കുന്ന ആദ്യ ഓസീസ് താരമായി ഇംഗ്ലിസ് മാറി.

Sports

ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ്:നൊവാക് ജോക്കോവിച്ച്,ഇഗ ഷാങ്ടെക് മൂന്നാം റൗണ്ടിൽ

മെൽബണ്‍: ഹാട്രിക് കിരീടത്തിനായി കുതിപ്പ് തുടർന്ന് യാനിക് സിന്നർ, ചരിത്രം കുറിക്കാൻ നൊവാക് ജോക്കോവിച്ച്, കിരീട മോഹവുമായി ഇഗ ഷാങ്ടെക്... ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ-വനിതാ സിംഗിൾസിൽ മുന്പന്മാർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. 21-ാം സീഡ് ഡെനിസ് ഷപോവലോയും 31-ാം സീഡ് സ്റ്റെഫനോസ് സിറ്റ്സിപാസും പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പുറത്തായി.

സിന്പിൾ സിന്നർ

പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിലും സിന്നറിന് സിന്പിൾ ജംയം. ജയിംസ് ഡക്‌‌വര്‍ത്തിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-1, 6-4, 6-2) കീഴടക്കി മൂന്നാം റൗണ്ട് പ്രവേശനം. ചരിത്രം കുറിക്കാൻ ഒരു കപ്പ് ദൂരമുള്ള ജോക്കോവിച്ച് അനായാസം മൂന്നാം റൗണ്ടിൽ കടന്നു. ഫ്രാൻസെസ്കോ മയ്സ്ട്രെല്ലിയെ 6-3, 6-2, 6-2 സ്കോറിനാണ് പരാജയപ്പെടുത്തിയത്. ലോറൻസോ മുസെസറ്റി 6-3, 6-3, 6-4 സ്കോറിന് ലോറൻസോ സൊനെഗോയെയും ബെൻ ഷെൽട്ടണ്‍ 6-3, 6-2, 6-2 സ്കോറിന് ഡേൻ സ്വീനിയെയും ടെയ്‌‌ലര്‍ ഫ്രിറ്റ്സ് 6-1, 6-4, 7-6 സ്കോറിന് വിറ്റ് കോപ്രിവയെയും പരാജയപ്പെടുത്തി.

ഇഗ മൂന്നാം റൗണ്ടിൽ

ലോക രണ്ടാം നന്പർ വനിതാ താരം ഇഗ ഷ്യാങ്ടെക് കരുത്താടെ മൂന്നാം റൗണ്ടിൽ. മാരി ബൗസ്കോവയെ 6-2, 6-3 സ്കോറിന് നിഷ്പ്രയാസം കീഴടക്കി. അമാൻണ്ട അനിസിമോവ 6-1, 6-4ന് കറ്റേറിന സിനികോവയെയും ജസീക്ക പെഗുല 6-0, 6-2ന് മകാർട്നീ കെസ്‌ലറിനെയും നിലവിലെ ചാന്പ്യൻ മാഡിസണ്‍ കീസ് 6-1, 7-5ന് ആഷ്‌ലിൻ ക്രൂഗറെയും പരാജയപ്പെടത്തി മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ എൻ. ശ്രീറാം ബാലാജിയും നീൽ ഒബർലെയ്‌റ്റനറുമടങ്ങുന്ന സഖ്യം ജോർദാൻ തോംപ്സണ്‍, പിരെ ഹൂഗ്സ് ഹെർബർട്ട് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്കോർ: 7-6, 3-6, 7-6.

Latest News

Corehub Up